ശബരിമലയിലെ കഴുത
ഒരു ദിവസം ഒരു നമ്പൂരിയെ പരികര്‍മ്മത്തിനായി ഒരു തന്ത്രി വിളിച്ചു.
പൈസയുടെ കര്യത്തില്‍ അണുവിട വിത്യാസം വരുത്താത്ത നമ്പൂരി ആദ്യം തന്നെ ദക്ഷിണയുടെ കര്യങ്ങളെല്ലാം പറഞ്ഞു വെച്ചു..
അവിടെ ചെന്നപ്പോളാണു മനസ്സിലായത് വിചാരിച്ച കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നു മാത്രമല്ല ഭക്ഷണം പോലും നേരാവണ്ണം കിട്ടുന്നില്ല.
ആദ്യത്തെ 2-3 ദിവസം പിടിച്ചു നിന്നുവെങ്കിലും പിന്നീട് നമ്പൂരിക്ക് ഇരിക്കപ്പോറുതി ഇല്ലാതായി.
ഒരു ദിവസം പതിവുപോലെ വൈന്നേരത്തെ പൂജകള്‍ എല്ലാം കഴിഞ്ഞ് എല്ലാരും വിശ്രമിക്കുന്ന സമയത്ത് തന്ത്രി അവിടെക്ക് കയറി വന്നു.
എല്ലാവരോടും കുശലാന്വേഷണം ചോദിക്കണമെന്നു വിചാരിച്ചിട്ടോ പൂജാ കര്യങ്ങള്‍ മുറക്ക് നടക്കുന്നില്ലേ എന്നറിയാന്‍ വേന്ടിയൊ എന്തോ എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്നു പരക്കെ ചോദിച്ചു.
കേട്ട പാതി കേക്കാത്ത പാതി നമ്മുടെ നമ്പൂരി ചാടിയെണീറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു
“നമ്പൂരി... തഴപ്പായേം ചക്കക്കൂട്ടാനും ആണെങ്കി വ്ടയ്ക്ക് വരണ്ട കാര്യണ്ടോ?? ഇല്ലത്ത് ഇതു രണ്ടും ധാരാളം കിട്ടും”
അതിനു ശേഷം ലോഗ്യം ചോദിക്കാന്‍ എന്നല്ല ഒരു കാര്യത്തിനും തന്ത്രി ഈ നമ്പൂരിയുടെ അടുത്തേക്ക് ചെന്നിട്ടില്ല.
എല്ലാം കഴിഞ്ഞ് പോകാന്‍ സമയത്ത് എല്ലാവരുടേയും കണക്കെല്ലാം ശരിയാക്കുന്ന സമയത്ത്, തന്ത്രി മനപൂര്‍വ്വം ഈ നമ്പൂരിയെ അവസാനമേ വിളിച്ചുള്ളൂ..
ഇതു മനസ്സിലാക്കിയ നമ്പൂരി അതൊന്നും പുറത്ത് കാണിക്കാതെ അവസാനം ദക്ഷിണക്കായി ചെന്നു..
തന്ത്രി നമ്പൂരിയോടായി പറഞ്ഞു
“നമ്പൂരി... ഇക്കൊല്ലം പൂജയ്ക്കും മറ്റു കാര്യങ്ങള്‍ക്കും അത്ര വലിയ ഭക്തജന സഹായം ഒന്നും ണ്ടായില്യ..മാത്രല്ല... ചെലവാണെങ്കി ജാസ്തി ആവേം ചെയ്തു. അതോണ്ട് ഞാന്‍ പറഞ്ഞ ദക്ഷിണേടെ അത്ര തരാന്‍ ണ്ടാവില്യ. അടുത്തൊല്ലം ഒക്കെ ശരിയാക്ക്ണ്ട്. ഇപ്പൊ തല്‍ക്കാലം ഇതു മേടിയ്ക്കാ..”
ദക്ഷിണ മേടിക്കാതെ നമ്പൂരി, തന്ത്രിയോടായി പറഞ്ഞു..
“നമ്പൂരി... അങ്ങ് ശബരിമലയ്ക്ക് പോയീണ്ടൊ??” “അവിടെ കുറേ കഴുതകളേ കാണാം. പുറത്ത് കുറേ ഭാരം വെച്ചു കെട്ടി മല കയറുന്ന കഴുതകള്‍“ “ആ കഴുതേടെ തലേല് ഒരു വടി വെച്ച് കെട്ടീണ്ടാവും...ആ വടീന്മ്മല് ഒരു കെട്ട് പുല്ലും....” “കഴുത വിചാരിക്കും ഇപ്പൊ പുല്ല് എനിക്ക് കിട്ടും എനിക്ക് കിട്ടും എന്ന്” “ആ പ്രതീക്ഷയില്‍ കഴുത ആ മലയൊക്കെ കേറിപ്പോകും”
ഉപമ മനസ്സിലാക്കിയ തന്ത്രി നമ്പൂരിക്ക് മുമ്പ് പറഞ്ഞ ദക്ഷിണ കുറക്കാതെ കൊടുത്തു എന്നാണു ഇതിന്റെ അവസാനം
1 മൊഴികൾ:
പെരുവണ്ണാപുരത്തെ ഒരു തമാശ...
Post a Comment